കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: കിരൺ എസ് പിള്ളൈ
40-ാം വയസ്സിലും ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഘാനക്കെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ നിക്കോള വ്ലാഷിച്ചിന്റെ വിജയഗോളിന് അസിസ്റ്റ് നൽകിയ മോഡ്രിച്ച് ലോകകപ്പ് ചരിത്രത്തിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന പുതിയ റെക്കോർഡ് സ്വന്തമാക്കി. ആ വിജയത്തോടെ ക്രൊയേഷ്യ റൗണ്ട് ഓഫ് 32ലേക്കും മുന്നേറി.
ഇംഗ്ലണ്ടിനോട് ആദ്യ മത്സരം തോറ്റ ശേഷം പനാമയെയും ഘാനയെയും പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഈ രണ്ട് വിജയങ്ങളിലും മോഡ്രിച്ചിന്റെ നേതൃത്വവും മധ്യനിരയിലെ നിയന്ത്രണവും ടീമിന്റെ ആത്മവിശ്വാസം ഉയർത്തി. നിർണായക നിമിഷങ്ങളിൽ കൃത്യമായ പാസുകളും കളിയുടെ വേഗം നിയന്ത്രിക്കുന്ന കഴിവും ഇപ്പോഴും അദ്ദേഹത്തെ ലോകത്തിലെ മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി നിലനിർത്തുകയാണ്.
ക്രൊയേഷ്യ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച് മോഡ്രിച്ചിനെ വാനോളം പ്രശംസിച്ചു. ലോകകപ്പിൽ ടീമിനെ നയിക്കുന്നതിൽ അദ്ദേഹത്തിന്റെ പരിചയസമ്പത്തിനും നേതൃത്വത്തിനും പകരംവെക്കാൻ മറ്റാരുമില്ലെന്നും ഇത് മോഡ്രിച്ചിന്റെ അവസാന ലോകകപ്പായിരിക്കാനിടയുണ്ടെന്നും പരിശീലകൻ പറഞ്ഞു.
റൗണ്ട് ഓഫ് 32ൽ പോർച്ചുഗലാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും നേർക്കുനേർ എത്തുന്ന ഈ പോരാട്ടം ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരിക്കും. രണ്ട് ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പ് ഏറ്റുമുട്ടലാകാൻ സാധ്യതയുള്ള ഈ മത്സരം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
