കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ദൗലത് ഷാ എം
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ദീർഘകാല ക്രെഡിറ്റ് റേറ്റിങ് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ് BBB-ൽ നിന്ന് BBB ആയി ഉയർത്തി. ഇതോടെ കമ്പനിയുടെ റേറ്റിങ് ഇന്ത്യയുടെ പരമാധികാര (Sovereign) ക്രെഡിറ്റ് റേറ്റിങ്ങിന് തുല്യനിലയിലെത്തി. ഔട്ട്‌ലുക്ക് “സ്റ്റേബിൾ” ആയി തുടരും.
ശക്തമായ പണമൊഴുക്ക്, സ്ഥിരതയാർന്ന സാമ്പത്തിക പ്രകടനം, ഉയർന്ന മൂലധന നിക്ഷേപ പദ്ധതികൾ നടപ്പാക്കാനുള്ള ശേഷി എന്നിവയാണ് റേറ്റിങ് ഉയർത്താൻ കാരണമായതെന്ന് എസ് ആൻഡ് പി വിലയിരുത്തി. 2030ഓടെ ആഭ്യന്തര തുറമുഖ ശേഷി 653 ദശലക്ഷം ടണ്ണിൽ നിന്ന് ഒരു ബില്യൺ ടണ്ണായി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. വാർഷിക മൂലധന ചെലവ് അടുത്ത വർഷങ്ങളിൽ 18,000 മുതൽ 20,000 കോടി രൂപ വരെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ-ലോജിസ്റ്റിക്സ് ശൃംഖലകളിലൊന്നായ അദാനി പോർട്സിന് ഈ റേറ്റിങ് ഉയർച്ച ആഗോള വായ്പാ വിപണിയിൽ കൂടുതൽ വിശ്വാസ്യതയും കുറഞ്ഞ ചെലവിൽ ധനസമാഹരണത്തിനുള്ള സാധ്യതയും വർധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
