ജിഷ വധക്കേസ് മുതൽ അതിർത്തി മാഫിയ വരെ; പൊലീസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പുകൾ പുസ്തകമായി

sathyathinte sakshi cover front

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: ദൗ ല ത് ഷാ എം

മൂന്ന് പതിറ്റാണ്ടുകാലം കേരള പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായ പി.പി. സദാനന്ദന്റെ അനുഭവക്കുറിപ്പുകൾ സത്യത്തിന്റെ സാക്ഷി എന്ന പേരിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. 223 പേജുകളുള്ള പുസ്തകം ഓർമ്മക്കുറിപ്പുകളുടെ വിഭാഗത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി കുറ്റകൃത്യങ്ങളും അന്വേഷണ അനുഭവങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർകോട് അതിർത്തി ഗ്രാമങ്ങളിൽ അധോലോക സംഘങ്ങൾക്കെതിരെ നടത്തിയ സായുധ പോരാട്ടങ്ങൾ, അന്യസംസ്ഥാന മാഫിയ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, പെരിയ ബാങ്ക് കവർച്ച, കണ്ണൂരിൽ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയുടെ കേസ്, പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതക കേസ് തുടങ്ങിയവ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

കുറ്റകൃത്യങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ മാത്രമല്ല, മനുഷ്യരെക്കുറിച്ചും സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്ന കൃതിയാണ് ഇതെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എ. ഹേമചന്ദ്രൻ അഭിപ്രായപ്പെടുന്നു.

കുറ്റാന്വേഷണത്തിലെ സത്യാന്വേഷണത്തെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന പുസ്തകം അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവർത്തനരീതികളും വെല്ലുവിളികളും വായനക്കാരിലേക്ക് എത്തിക്കുന്നു. പൊലീസ് സേവനകാലത്ത് നേരിട്ട സംഭവങ്ങളെ ആസ്പദമാക്കിയാണ് രചന ഒരുക്കിയിരിക്കുന്നത്.

270 രൂപ വിലയുള്ള പുസ്തകം നിലവിൽ 20 ശതമാനം വിലക്കുറവോടെ 216 രൂപയ്ക്ക് ലഭ്യമാണ്. മാതൃഭൂമി പ്രസാധകരാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ-പേപ്പർ:

https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ:

www.keralanewsmediaonline.com