തിരുവനന്തപുരം: ഡിലിമിറ്റേഷൻ ബിൽ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണെന്ന ഗൗരവമായ സംശയം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2011 ലെ സെൻസസ് അടിസ്ഥാനമാക്കി കൊണ്ടുവരുന്ന നിർദ്ദേശങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു പ്രധാന വിഷയത്തിൽ സംസ്ഥാനങ്ങളുമായി യോജിപ്പില്ലാതെ കേന്ദ്രം മുന്നോട്ട് പോകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ഉയർന്ന ജനസംഖ്യയെ അടിസ്ഥാനമാക്കി ലോക്സഭാ സീറ്റുകളും അധികാരവും കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന വ്യാപകമായ ആശങ്കയുണ്ടെന്നും, തെക്കൻ സംസ്ഥാനങ്ങളിലെ മറ്റ് നേതാക്കളുടെ ആശങ്കകളെയും അദ്ദേഹം ആവർത്തിച്ചു.





