screenshot 2026 05 28 19 24 37 64 96b26121e545231a3c569311a54cda96

ലോകകപ്പ് പ്രതീക്ഷകൾക്കിടെ എർലിങ് ഹാലണ്ടിന് വലിയ അന്താരാഷ്ട്ര അംഗീകാരം

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: ദൗ ലത് ഷാ എം

ഓസ്ലോ: മാഞ്ചസ്റ്റർ സിറ്റിയുടെയും നോർവെയുടെയും സൂപ്പർതാരം എർലിങ് ഹാലണ്ടിന് ലോകകപ്പ് ക്യാമ്പെയിനിന് മുന്നോടിയായി വലിയ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. പ്രീമിയർ ലീഗിൽ മൂന്നാം തവണ ഗോൾഡൻ ബൂട്ട് നേടുന്ന താരങ്ങളുടെ നിരയിലെത്തിയ ഹാലണ്ട് വീണ്ടും ലോക ഫുട്ബോളിലെ ഏറ്റവും ശക്തമായ ഗോൾ സ്കോറർമാരിൽ ഒരാളായി തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.

25 വയസുകാരനായ ഹാലണ്ട് ഈ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളാണ് നേടിയത്. ഇതോടെ അലൻ ഷിയറർ, ഹാരി കേൻ പോലുള്ള ഇതിഹാസ താരങ്ങളോടൊപ്പമുള്ള റെക്കോർഡ് നേട്ടത്തിലേക്കാണ് താരം എത്തിയത്.

2026 ലോകകപ്പിലേക്ക് 28 വർഷത്തിന് ശേഷം നോർവെ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ഹാലണ്ടിന്റെ പ്രകടനം രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായി മാറുകയാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 8 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയ താരം യൂറോപ്യൻ യോഗ്യതാ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർമാരിലൊരാളായി മാറിയെന്നാണ് വിലയിരുത്തൽ.

മാർട്ടിൻ ഒഡേഗാർഡ്, അലക്സാണ്ടർ സോർലോത്ത്, ആന്റോണിയോ നൂസ എന്നിവരടങ്ങുന്ന ആക്രമണ നിരയോടെ നോർവെ ഇത്തവണ “ഡാർക്ക് ഹോഴ്സ്” ടീമുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഫ്രാൻസ്, സെനഗൽ, ഇറാഖ് എന്നിവരുള്ള കടുത്ത ഗ്രൂപ്പിലാണെങ്കിലും ഹാലണ്ടിന്റെ ഗോൾ ശേഷിയാണ് ടീമിന്റെ പ്രധാന ശക്തി.

ക്ലബ് ഫുട്ബോളിൽ ഗോൾ യന്ത്രമായി മാറിയ ഹാലണ്ട് ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും നോർവെയുടെ ചരിത്രം മാറ്റുന്ന താരമായി വളരുകയാണ്. 1998ന് ശേഷം ആദ്യ ലോകകപ്പ് കളിക്കുന്ന നോർവെ, ഹാലണ്ടിന്റെ നേതൃത്വത്തിൽ പുതിയ ഫുട്ബോൾ തലമുറയെ സൃഷ്ടിക്കുമോയെന്നതാണ് ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിലെ വലിയ ചർച്ച.

Follow the Kerala News Media channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read news at www.keralanewsmediaonline.com