കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് കിരൺ എസ് പിള്ളൈ
ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ. Promotion and Regulation of Online Gaming Act 2025 അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഈ നിയമങ്ങൾ ഉപയോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം വ്യവസായ വളർച്ചക്കും വഴിതെളിക്കുന്നു.
ഡിജിറ്റൽ ഗെയിമിംഗ് രംഗത്ത് വേഗത്തിൽ വളർച്ച ഉണ്ടായ സാഹചര്യത്തിൽ, ഈ ചട്ടങ്ങൾ നിയന്ത്രണത്തിനുള്ള വ്യക്തമായ ഘടന ഒരുക്കുന്നു. പണമിടപാട് ഉൾപ്പെടുന്ന ഗെയിമുകൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, ലഹരി സ്വഭാവം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ നേരിടുകയാണ് പ്രധാന ലക്ഷ്യം.
ഓൺലൈൻ ഗെയിമിംഗ് മേഖല ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയിലെ പ്രധാന ഘടകമായി മാറിയിട്ടുണ്ട്. 2024ൽ ഈ മേഖല 232 ബില്യൺ രൂപ വരുമാനം നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഏകദേശം 77 ശതമാനവും പണമിടപാട് അടിസ്ഥാനത്തിലുള്ള ഗെയിമുകളിൽ നിന്നാണ്.
മേഖല 2027ഓടെ 316 ബില്യൺ രൂപയിലേക്ക് ഉയരുമെന്ന പ്രതീക്ഷയും ഉണ്ട്. ഈ വളർച്ചയെ പരിഗണിച്ചാണ് ഗെയിമുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഇ-സ്പോർട്സ് മത്സരാധിഷ്ഠിത ഡിജിറ്റൽ കായികമേഖലയായി കണക്കാക്കപ്പെടുന്നു. ഓൺലൈൻ സോഷ്യൽ ഗെയിമുകൾ വിനോദത്തിനും പഠനത്തിനും ഉപയോഗിക്കുന്ന സുരക്ഷിത വിഭാഗമായി കാണപ്പെടുന്നു. എന്നാൽ പണം ഉൾപ്പെടുന്ന ഗെയിമുകൾ ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തുന്ന മേഖലയാണ്.
ഈ പ്ലാറ്റ്ഫോമുകൾ വഴി ഏകദേശം 45 കോടി ആളുകൾക്ക് ബാധിച്ചിട്ടുണ്ടെന്നും 20,000 കോടിയിലധികം രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് വിലയിരുത്തൽ.
പുതിയ ചട്ടങ്ങൾ സുരക്ഷിത ഗെയിമിംഗ് അന്തരീക്ഷം ഉറപ്പാക്കുന്നതിനും, അപകടസാധ്യതയുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും നിർണായക ഘട്ടമായി കണക്കാക്കപ്പെടുന്നു.
Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read more news at www.keralanewsmediaonline.com





